ജുഡീഷ്യൽ സംവരണം സംബന്ധിച്ച ഡോ: സുദർശന നാച്ചിയപ്പൻ കമ്മിറ്റി നിർദ്ദേശങ്ങൾ .
2006 ഡിസമ്പര്‍ 26 നു ലോക്സഭയില്‍ അവതരിപ്പിക്കപ്പെട്ട
ജഡ്ജസ് എന്‍ ക്വയറി ബില്ലിലെ വ്യവസ്ഥകള്‍ പുനരവലോകനം ചെയ്യുന്നതിന` പാര്‍ലമെന്റിലെ ലോ ആന്റ് ജസ്റ്റിസ് പബ്ലിക് ഗ്രീവന്‍സസ് കമ്മിറ്റിയെ ഉത്തരവാദപ്പെടുത്തുകയുണ്ടായി.
ജഡ്ജിമാരുടെ നിയമനവും പിരിച്ചുവിടലും അവര്‍ക്കെതിരായ ശിക്ഷണ നടപടികളും ഏകീകരിക്കുന്നതിനു വേണ്ടി ഒരു ദേശീയ ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരിക്കുന്നതിന' ശുപാര്‍ശചെയ്യുന്നതാണ' പ്രസ്തുത ബില്ല്.
പൊതുജനങ്ങളില്‍ നിന്നും ബന്ധപ്പെട്ട വിദഗ്ദരില്‍നിന്നും അഭിപ്രായരൂപീകരണം നടത്തി വ്യവസ്ഥകള്‍ തയ്യാറാക്കാന്‍ നിശ്ചയിക്കപ്പെട്ട ഈ പാര്‍ലമെന്റ് സം യുകത സമിതിയുടെ ചെയര്‍മാന്‍ സുപ്രീം കോടതി അഭിഭാഷകനും രാജ്യസഭാ അംഗവുമായ പ്രശസ്ത നിയമജ്ഞന്‍ ഡോ: സുദര്‍ശന നാച്ചിയപ്പനായിരുന്നു.രാജ്യസഭയില്‍ നിന്നും ലോക്സഭയില്‍നിന്നുമുള്ള 31 എം.പിമാര്‍ കമ്മിറ്റി അംഗങ്ങളാണ'.
2007 ആഗസ്റ്റില്‍ കമ്മിറ്റി അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
രാജ്യത്തെ ഹൈക്കോടതികളിലും സുപ്രീം കോടതിയിലും ജഡ്ജിമാരുടെ നിയമനത്തില്‍ പട്ടികജാതി /പട്ടികവര്‍ഗ,ഒ.ബി.സി.സംവരണം നിബന്ധമാക്കേണ്ടതാണെന്ന് കമ്മിറ്റി ശക്തമായി ആവശ്യപ്പെട്ടു.
ഉന്നത ജുഡീഷ്യറിയിലെ സംവരണം സം ബന്ധിച്ച കമ്മിറ്റിയുടെ ശുപാര്‍ശകളും അഭിപ്രായങ്ങളും താഴെ പറയുന്നവയാണ'.
ജുഡീഷ്യറിയിലെ സംവരണം
22.12 : ജുഡീഷ്യറിയില്‍ SC/ST/OBC, ഇതര ന്യൂനപക്ഷങ്ങള്‍ തുടങ്ങിയവര്‍ക്ക് സംവരണം നല്‍കുകയെന്ന പ്രശ്നം ഒട്ടേറെ അംഗങ്ങള്‍ ഉയര്‍ത്തുകയുണ്ടായി. കമ്മിറ്റിയുടെ ഇതര റിപ്പോര്‍ട്ടുകളിലും ജുഡീഷ്യറിയിലെ സാമൂഹ്യനീതി യെന്ന പ്രശ്നം ഉയര്‍ന്നുവന്നത് ചൂണ്ടിക്കാണിക്കപ്പെട്ടു.ഉദാഹരണമായി നീതിന്യായ മന്ത്രാലയത്തിന' ഗ്രാന്റുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട രണ്ടാം റിപ്പോര്‍ട്ടില്‍ ഇങ്ങിനെ പറയുന്നു. " മന്ത്രാലയ പ്രതിനിധികളുമായുള്ള കമ്മിറ്റിയുടെ ചര്‍ച്ചകള്‍ക്കിടയില്‍ ഉയര്‍ന്നുവന്ന ഒരു കാര്യം ഉന്നത ജുഡീഷ്യറിയില്‍ സാമൂഹ്യനീതിയും സമത്വവുംഉറപ്പാക്കുന്നതിനായി SC/ST/OBC സംവരണം ഉറപ്പാക്കണമെന്നതായിരുന്നു" .
ഇതുസം ബന്ധമായ അഭിപ്രായങ്ങള്‍ താഴെ കൊടുക്കുന്നു
22.14 : ജനങ്ങളുടെ സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി ഉറപ്പുവരുത്തുന്നത് നീതിന്യായ വ്യവസ്ഥയാണ'. അതിന' നമ്മുടെ ഭരണഘടനയെ വ്യാഖ്യാനിക്കുന്നതിനുള്ള നിര്‍ണ്ണിതമായ അധികാരമുണ്ട്.ഈ അധികാരം എക്സിക്യൂട്ടീവിന' നല്‍കിയിട്ടില്ല.ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കുന്ന നിയമങ്ങളുടെ സാധുത പരിശോധിക്കാനും ജുഡീഷ്യറീക്ക് അധികാരമുണ്ട്.
22.15 : ഇത്തരമൊരു സ്ഥാപനമായതു കൊണ്ടുതന്നെ ജുഡീഷ്യറി അതിനെ നിര്‍മിച്ച സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളെ ശരിക്കും പ്രതിഫലിപ്പിക്കുന്നതു തന്നെയായിരിക്കണം.ഭരണഘടനാബാധ്യതകള്‍ക്കു പുറത്ത് ദന്തഗോപുരത്തില്‍ ഒറ്റപ്പെട്ടു നില്‍ക്കാന്‍ അതിന സാധ്യമല്ല. ആര്‍ട്ടിക്കിളുകള്‍ 15(4) , 16 , 38 , 46 , 340 ,തുടങ്ങിയവയുടെയും 93 ആം ഭരണഘടനാ ഭേദഗതിയുടെയും അടിസ്ഥാനത്തില്‍ എക്സിക്യൂട്ടീവിലും ലെജിസ്ലേച്ചറിലും സാമൂഹ്യവും വിദ്യഭ്യാസപരവുമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് ഭരണഘടനതന്നെ സംവരണം ഉറപ്പാക്കിയിരിക്കുന്നു.
22.16 : ഇതനുസരിച്ച് , ഒരു നിശ്ചിത ശതമാനം സീറ്റുകള്‍ സാമൂഹ്യവും വിദ്യഭ്യാസപരവുമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പാര്‍ലമെന്റിലും , സംസ്ഥാന നിയമസഭകളിലും , പ്രാദേശിക ഭരണകൂടങ്ങളിലും ഐ.എ.എസും , ഐ.പി.എസും , ഉള്‍പ്പെടെയുള്ള സിവില്‍ സര്‍വീസുകളിലും കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ സര്‍വീസുകളിലും പൊതുസ്ഥാപനങ്ങളിലും ന്യൂനപക്ഷസ്ഥാപനങ്ങളൊഴികെയുള്ള പൊതു , സ്വകാര്യ വിദ്യഭ്യാസ സ്ഥാപനങ്ങളിലും എല്ലാം സംവരണം ചെയ്തിരിക്കുന്നു .
22.17 : ജുഡീഷ്യറിയില്‍ നിയമിതരായിരിക്കുന്നത് വിജ്ഞന്മാരായ ജഡ്ജിമാരും നിയമജ് ഞരുമാണ'.എക്സിക്യൂട്ടീവിലും ലെജിസ്ലേച്ചറിലും ഭരണഘടനാപരമായ സംവരണം നടപ്പിലാക്കിയിരിക്കെ , ജനാധിപത്യത്തിന്റെ മൂന്നാം തൂണായ ജുഡീഷ്യറിയിലും അത് നടപ്പാക്കുകയെന്നത് സ്വാഭാവികമായും സം ഭവിക്കേണ്ട നടപടിയാണ'. അതല്ലെങ്കില്‍ ജനാധിപത്യത്തിന്റെ ഈ മൂന്ന് തൂണുകള്‍ക്കിടയില്‍ സംശയാസ്പദമായ വിവേചനമായി അത് മാറും.ജുഡീഷ്യറിയിലെ സംവരണത്തിനുള്ള പ്രധാനപ്പെട്ട ന്യായം ഇതാണ'.
22.18 : സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും നിയമനം ലഭിക്കാനാവാത്തവിധം ജുഡീഷ്യറിയുടെ വാതിലുകള്‍ അടക്കപ്പെടുകയാണെങ്കില്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവസരത്തിലും പദവിയിലുമുള്ള സമത്വം കൃത്യമായും നിഷേധിക്കുക എന്നതാണതിന്റെ ഫലം.ഇന്ത്യ ഒരു ബഹുസ്വര സമൂഹമാണ'.വിവിധ മത,ജാതി,വര്‍ഗ,സമുദായങ്ങള്‍ ഉള്ള ഇന്ത്യന്‍ ജനതയിലെ ഓരോ വിഭാഗങ്ങളുടെയും താത്പര്യങ്ങളും വ്യത്യസ്തങ്ങളാണ'.
22.19 : എല്ലാ വിഭാഗങ്ങള്‍ക്കും ജീവിതത്തിന്റെ എല്ലാ മേഖലകളിലും തുല്യാവസരം നല്‍കേണ്ടതാവശ്യമാണ'. ജുഡീഷ്യറി ഇതില്‍ നിന്ന് വ്യത്യസ്തമല്ല .ജുഡീഷ്യറിയെയും സംവരണ തത്വത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ'.ഇതു മാത്രമാണ' ജുഡീഷ്യറിയിലും എക്സിക്യൂട്ടിവിലും ലെജിസ്ലേച്ചറിലും ഭരണഘടന വിഭാവനം ചെയ്ത സന്തുലനം ഉറപ്പു വരുത്തുക . സാമൂഹ്യ നീതിയുടെ ലക്ഷ്യങ്ങള്‍ അപ്പോള്‍ മാത്രമാണ' പൂര്‍ത്തികരിക്കാന്‍ സാധിക്കുക
22.20 : ഏതു വിഭാഗത്തിനായാലും , അവര്‍ പട്ടികജാതിക്കാരനോ , പട്ടികവര്‍ഗക്കാരനോ , ന്യൂനപക്ഷമോ , സ്തീവിഭാഗമോ ആരാവട്ടെ , ഈ അവസരം നിഷേധിക്കുന്നത് പങ്കാളിത്ത ജനാധിപത്യത്തിന്റെ തത്വങ്ങള്‍ക്കെതിരാണ' . രാജ്യത്തെ നീതിന്യായ നിര്‍വഹണ വിഭാഗത്തില്‍ എല്ലാ വിഭാഗത്തിലും പെട്ട കഴിവും പ്രാപ്തിയുമുള്ളവര്‍ക് പങ്കാളിത്തം ലഭിക്കേണ്ടതുണ്ട് . ഏതെങ്കിലും തെരഞ്ഞെടുക്കപ്പെട്ട വിഭാഗങ്ങള്‍ക്കോ പ്രത്യേക പരിഗണന ലഭിക്കുന്നവര്‍ക്കോ മാത്രമുള്ളതല്ല അത് . സംവരണം അടക്കമുള്ള ക്രിയാത്മക നടപടികളിലൂടെ ഇത് ഉറപ്പു വരുത്താന്‍ സാധിക്കുന്നതാണ' .
22.21 : സംവരണ തത്വങ്ങളുടെ ഫലമായി പിന്നോക്ക , ന്യൂനപക്ഷ , പട്ടികജാതി , പട്ടികവര്‍ഗ വിഭാഗങ്ങളില്‍ പെട്ട ഒട്ടെറെ പേര്‍ ഇന്ന് മികച്ച വിദ്യഭ്യാസം നേടിയവരായിട്ടുണ്ട് . ഹൈക്കോടതികളിലും സുപ്രീം കോടതിയിലും ജഡ്ജിമാരാവുന്നതിനുള്ള മത്സരക്ഷമത അവര്‍ നേടിയെടുത്തിട്ടുണ്ട് . ഭരണഘടനയുടെ നിര്‍വഹണം അവലോകനം ചെയ്യുന്നതിനുള്ള ദേശീയ കമ്മീഷന്‍ നിരീക്ഷിക്കുന്നു . " കഴിഞ്ഞ 50 വര്‍ഷത്തെ വിദ്യഭ്യാസ പുരോഗതി , വൈകി വന്നതാണെങ്കിലും ,ആവശ്യമായ യോഗ്യത നേടിയവരും ഹൈക്കോടതികളിലും സുപ്രീംകോടതിയിലും നിയമിക്കപ്പെടാനാവശ്യമായ വ്യക്തിപ്രഭാവവും ,സ്വഭാവ വൈശിഷ്ടവും , ഉള്‍ക്കാഴ്ചയും കരഗതമാക്കിയവരുമായ പട്ടികജാതി . വര്‍ഗ , പിന്നോക്ക ന്യൂനപക്ഷ , വിഭാഗങ്ങളില്‍പെട്ട മതിയായ അളവിലുള്ളത്ര ആളുകളെ നമുക്ക് ലഭ്യമാക്കിയിട്ടുണ്ട് .
22 :22 : ജഡ്ജിമാരെ നിയമിക്കുന്നത് ഭരണഘടനയുടെ 124 , 217 ആര്‍ട്ടിക്കിളുകള്‍ അനുസരിച്ചാണ' . ഈ ആര്‍ട്ടിക്കിളുകള്‍ ഏതെങ്കിലും ജാതി ,വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിട്ടില്ലെങ്കിലും ജഡ്ജിമാരെ നിയമിക്കുന്നവര്‍ക്ക് അവഗണിക്കപ്പെട്ട വിഭാഗങ്ങളിലെ അഡ്വക്കറ്റുമാരെ പരിഗണിക്കുന്നതിന' തടസമൊന്നുമില്ല.കുതന്ത്രങ്ങളിലൂടെ രൂപപ്പെടുത്തിയെടുത്ത പ്രക്രിയയിലൂടെ ഇന്ത്യന്‍ ജുഡീഷ്യറി പിന്നോക്ക ജനതയില്‍ നിന്നുള്ളവരെ ജഡ്ജിമാരായി നിയമിക്കുന്നതില്‍ നിന്നും അകറ്റി നിര്‍ത്തിക്കൊണ്ടിരിക്കുകയാണ'(Through a shrewd process of manipulation, the Indian Judiciary has been keeping the competent persons of the downtrodden communities from the purview of appointment of judges ).
22 : 23 : ഈ വസ്തുത 1993 ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഒരു വിധിന്യായത്തില്‍ ഇങ്ങിനെ പറയുന്നു . 'ഒരേ കുടും ബത്തിലോ ജാതിയിലോ സമുദായത്തിലോ മതത്തിലോ ഉള്ള തലമുറകളെത്തന്നെ പ്രത്യേകമായി തെരഞ്ഞെടുത്ത് പരിശീലനം നല്‍കി ജഡ്ജിമാരായി നിയമിക്കുന്നതിനുള്ള ആസൂത്രിതശ്രമങ്ങള്‍ നടക്കുന്നുവെന്ന പരാതി ഇക്കാലത്തുപോലും ലഭിച്ചു കൊണ്ടിരിക്കുന്നു.ഇതുവഴി നീതിന്യായരംഗത്തെ ബന്ധങ്ങള്‍ സം ബന്ധിച്ച പുതിയൊരു സിദ്ധാന്തം തന്നെ രൂപപ്പെട്ടുവന്നിരിക്കുന്നു .
22:24 : ഇത്തരം ബാന്ധവങ്ങളും കരുതിക്കൂട്ടി നടത്തപ്പെടുന്ന നിയമനങ്ങളും തകര്‍ക്കപ്പെടണം . ജുഡീഷ്യറിയിലെ സംവരണം മാത്രമാണ' ഇതിനുള്ള ഉത്തരം .
22:25 : കൂടാതെ ,അര്‍ഹരായ വ്യക്തികള്‍ ഉണ്ടായിട്ടും മതിയായ പ്രാതിനിധ്യമില്ലാത്ത സമൂഹത്തിലെ ഭൂരിഭാഗം വരുന്ന വിഭാഗങ്ങള്‍ക്ക് നീതി ലഭ്യമാക്കാന്‍ സംവരണം കൂടിയേ തീരൂ . ഉന്നത നീതിപീഠങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ നിരാശാജനകമായ ചിത്രമാണ' ലഭിക്കുക . ഭരണഘടനയുടെ നിര്‍വഹണം അവലോകനം ചെയ്യുന്നതിനുള്ള ദേശീയ കമ്മീഷന്‍ ( )ഈ വസ്തുത വെളിപ്പെടുത്തുന്നതിങ്ങിനെയാണ' . ' ഉന്നതജുഡീഷ്യറിയില്‍ പട്ടികജാതി , പട്ടികവര്‍ഗ , പിന്നോക്ക പ്രാതിനിധ്യം വളരെപരിമിതമാണ' . വിവിധ ഹൈക്കോടതികളിലെ 610 ജഡ്ജിമാരില്‍ 20 പേര്‍ മാത്രമാണ' പട്ടികജാതി , പട്ടികവര്‍ഗ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ .
22 :26 : ജുഡീഷ്യറിയുടെ സാമൂഹ്യഘടനയില്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള ജഡ്ജിമാരുടെ നിയമനം വന്‍ തോതിലുള്ള മാറ്റങ്ങള്‍ ഉളവാക്കും.എല്ലാറ്റിനുമുപരി ജുഡീഷ്യറി ജനങ്ങളുടെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്നതായിരിക്കണം.ഇക്കാര്യങ്ങളെ ല്ലാം ഇന്ത്യന്‍ പാര്‍ലമെന്റും സംസ്ഥാന നിയമസഭകളും പലതവണ വ്യക്തമാക്കിയിട്ടുണ്ട് . പാര്‍ലമെന്റും നിയമസഭകളും പാസാക്കുന്ന നിയമങ്ങളുടെ സാമൂഹ്യപ്രസക്തി കൃത്യമായി തിരിച്ചറിയണമെങ്കില്‍ വ്യത്യസ്ത സാമൂഹ്യവിഭാഗങ്ങളില്‍ നിന്നുള്ള ജഡ്ജിമാര്‍ നിയമിക്കപ്പെടുക തന്നെ വേണം.
22:27 : അത്തരമാളുകള്‍ക്ക് മാത്രമേ സാമൂഹ്യനീതിയുടെ വീക്ഷണ കോണിലൂടെ നിയമങ്ങള്‍ വ്യാഖ്യാനിക്കാന്‍ സാധിക്കൂ. ഇത് ഇന്ത്യയില്‍ സാമൂഹ്യ പുരോഗതിക്ക് വഴിയൊരുക്കും . ഇന്ത്യയിലെ സാമൂഹ്യാവസ്ഥകളുമായും അവഗണിക്കപ്പെട്ടവരുടെ ജീവിത സാഹചര്യങ്ങളുമായും ബന്ധമില്ലാത്തവര്‍ ജഡ്ജികളായിരിക്കുമ്പോള്‍ പാര്‍ലമെന്റും നിയമസഭകളും പാസാക്കുന്ന നിയമങ്ങള്‍ പോലും പരിഗണിക്കപ്പെടാത്ത അവസ്ഥയുണ്ടാവും .
22:28 : ഉന്നത നീതിപീഠങ്ങള്‍ അടക്കമുള്ള ഇന്ത്യയുടെ എല്ലാ ഭരണതലങ്ങളിലും ആവശ്യമായ പിന്നോക്ക പ്രാതിനിധ്യം,പ്രത്യേകിച്ചും പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടേത്,ഇന്ത്യന്‍ ഭരണഘടനയുടെ ഒരു പ്രഖ്യാപിത ലക്ഷ്യമാണ' . അത് ജനാധിപത്യത്തിന്റെയും സമത്വത്തിന്റെയും മതേതരത്വത്തിന്റെയും അനിവാര്യമായ ആവശ്യമാണ' .
22:29 : ആര്‍ട്ടിക്കിള്‍ 330 , 332 , എന്നിവയനുസരിച്ച് നിയമനിര്‍മ്മാണസഭകളില്‍ സംവരണം ഉറപ്പു വരുത്തിയിരിക്കുന്നു.സംവരണം കൂടാതെ തന്നെ പ്രാതിനിധ്യം ലഭിക്കുന്ന കാലത്ത് സംവരണം നിര്‍ത്തേണ്ടതാണെന്ന് ആര്‍ട്ടിക്കിള്‍ 334 പറയുന്നു . എക്സിക്യൂട്ടീവില്‍ സംവരണം ഉറപ്പുവരുത്തുന്നത് ആര്‍ട്ടിക്കിള്‍ 335 അനുസരിച്ചാണ' .ആര്‍ട്ടിക്കിള്‍ 14 , 16 (4 , 4A , 48 എന്നീ ക്ലോസുകള്‍ )
22:30 : ആര്‍ട്ടിക്കിള്‍ 14 , 15 എന്നിവയനുസരിച്ച് മറ്റെല്ലാ മേഖലകളിലും സംവരണം ഉറപ്പാക്കിയിരിക്കുന്നു . അതനുസരിച്ച് സംവരണം സമത്വത്തിന്റെ അനിവാര്യ ഉപാധിയാണ'. ആര്‍ട്ടിക്കിള്‍ 15 ന്റെ 4 , 5 ഉപവിഭാഗങ്ങള്‍ പ്രതിഫലിപ്പിക്കുന്നത് ഈ ആശയമാണ' . കൂടാതെ ആമുഖത്തില്‍ പറയുന്ന പോലെ ഭരണഘടന പദവിയിലും അവസരങ്ങളിലും എല്ലാവര്‍ക്കും തുല്യത ഉറപ്പുവരുത്തിയിരിക്കുന്നു .
22:31 : ഇതിനെല്ലാം പുറമെ ,മതേതരത്വവും (അതില്‍ ബഹുസ്വരതയും വൈവിധ്യവും വിവിധ വിഭാഗങ്ങളുടെ ആവശ്യമായ പ്രാധിനിധ്യവും അടങ്ങിയിരിക്കുന്നു )ജനാധിപത്യവും (അത് രാഷ്ട്രത്തിന്റെ എല്ലാ സ്ഥാപനങ്ങളിലും പ്രാതിനിധ്യസ്വഭാവവും പങ്കാളിത്തവും സംവാദാത്മകതയും ആവശ്യപ്പെടുന്നു )പുലരണമെങ്കില്‍ എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യമുള്ള ഒരു ജുഡീഷ്യറി അനിവാര്യമാണ' . സ്വാതന്ത്ര്യത്തിനുശേഷം 60 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആവശ്യമായ പ്രാതിനിധ്യം നേടാന്‍ നമുക്ക് സാധിക്കാത്തതിനാല്‍ പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഹൈക്കോടതികളിലും സുപ്രീം കോടതിയിലും സംവരണം നല്‍കുന്നതിനുള്ള ഊര്‍ജ്ജിതമായ നടപടികള്‍ ഉണ്ടാവേണ്ടതാണ' . രാഷ്ട്രത്തിന്റെ മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളിലും (പാര്‍ട്ട് 4) അതിനാവശ്യമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് . ആര്‍ട്ടിക്കിള്‍ 38 , 39 , 39A, 46 എന്നിവയില്‍ ഇത് പ്രതിപാദിച്ചിരിക്കുന്നു . പാര്‍ട്ട് 4A (അടിസ്ഥാന ചുമതലകള്‍ ) യും ഇതിന' അനുരൂപമായ വിധത്തിലാണുള്ളത് . (മഹത്തായ ആശയങ്ങള്‍ പിന്തുടരുകയും പരിപോഷിപ്പിക്കുകയും ചെയ്യാനുള്ള ചുമതല ആര്‍ട്ടിക്കിള്‍ 51A(A,B,E,F,J clauses )
22:32 : ആര്‍ട്ടിക്കിള്‍ 14 , 15 , എന്നിവയില്‍ ഉന്നതജുഡീഷ്യറി കൂടി ഉള്‍പ്പെടുന്നതിനാല്‍ ഒരു ഭരണഘടനാ ഭേദഗതി ആവശ്യമില്ലാതെ തന്നെ സംവരണം നടപ്പിലാക്കാനാവും . ആര്‍ട്ടിക്കിള്‍ 15(4) SC/ST/OBC വിഭാഗങ്ങള്‍ക്ക് ഉന്നത ജുഡീഷ്യറിയില്‍ സംവരണം ഉരപ്പുവരുത്തുന്നതിന' പര്യാപ്തമാണ' . ജഡ്ജിമാരുടെ നിയമനം ലെജിസ്ലേറ്റീവില്‍നിന്നും എക്സിക്യൂട്ടീവില്‍നിന്നും വ്യത്യസ്തമായതിനാല്‍ ആര്‍ട്ടിക്കിള്‍ 14ഉം 15(A) യും നടപ്പില്‍ വരുത്താന്‍ സാധിക്കുന്നില്ല . ജഡ്ജിമാരുടെ നിയമനരീതിയുടെ പരാജയമാണിത് വെളിവാക്കുന്നത് . ഇന്ത്യന്‍ ഭരണഘടനയെ സമഗ്രമായും പരസ്പര ബന്ധങ്ങള്‍ പരിഗണിച്ചുകൊണ്ടും വ്യാഖ്യാനിക്കുകയാണെങ്കില്‍ ആര്‍ട്ടിക്കിളുകള്‍ 124 , 216 , 217 എന്നിവ വ്യാഖ്യാനിക്കേണ്ടത് ആര്‍ട്ടിക്കിളുകള്‍ 14 , 15 (4)എന്നിവയുടെ കൂടി മുന്നില്‍ വെച്ചുകൊണ്ടായിരിക്കണം . അതോടൊപ്പം തന്നെ ജനാധിപത്യം ,മതേതരത്വം,സമത്വം തുടങ്ങിയവയുടെ അടിസ്ഥാനതത്വങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ടായിരിക്കണം .
22:33 : നിയമങ്ങള്‍ നിര്‍മിക്കുന്നവരുടെ (പാര്‍ലമെന്റും സംസ്ഥാന നിയമസഭകളും)യും നിയമങ്ങള്‍ നടപ്പിലാക്കുന്നവരുടെയും (എക്സിക്യൂട്ടീവ്)സ്ഥാപനങ്ങളില്‍ സംവരണം ഉണ്ടായിരിക്കെ എന്തുകൊണ്ട് നിയമങ്ങള്‍ വ്യാഖ്യാനിക്കുന്നവരുടെ സ്ഥാപനങ്ങളില്‍ മാത്രം അതില്ലാത്തത് ? നമ്മുടെ സാമാന്യ യുക്തിയെ ചോദ്യം ചെയ്യുന്ന സംഗതിയാണിത്. നമ്മുടെ ജനാധിപത്യത്തിന്റെ മൂന്ന വിഭാഗങ്ങളും ഒരു പോലെ തുല്യവും പ്രാധാന്യമേറിയതുമാണ'. അതില്‍നിന്നാണ' നമ്മുടെ നാടിന്റെ മുഴുവന്‍ നയങ്ങളും പിറവിയെടുക്കുന്നത്.
22:34 : ഈ പ്രശ്നം പരിഗണിക്കണമെന്ന് ഈ കമ്മറ്റി ശക്തമായി ആവശ്യപ്പെടുന്നു.